22 February, 2008

നഷ്ടബോധത്തിന്റെ തീച്ചൂളയില്

ഇത് ഒരു കുട്ടി കഥയാണു കേട്ടോ കൂട്ടുകാരെ, കഥകള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന എന്റെ എല്ലാ കൂട്ടുകാറ്ക്കും വേണ്ടിയാണു ഇതെഴുതുന്നത് (പിന്നെ അവസരം കിട്ടിയാല്‍ ബാലരമയും പൂമ്പാറ്റയും ഒളിചിരുന്ന് വായിക്കാന്‍ കൊതിക്കുന്ന എന്റെ കള്ള ആത്മാവിനു വേണ്ടിയും). പ്രിയ അമ്മമാരുടെ ശ്രദ്ധയ്ക്ക് ഈ കഥ വായിച്ചു നിങ്ങളുടെ കുട്ടികള്‍ വഴി തെറ്റാതെ നോക്കേണ്ടതു നിങ്ങളുടെ മാത്രം ഉത്തരവാദിത്വം ആണു.

സമറ്പ്പണം

എന്റെ കുട്ടിക്കാലത്ത് എന്നേയും എന്റെ പ്രിയ അനിയത്തിയേയും ഊട്ടാനും ഉറക്കാനും ഒരായിരം കഥകള്‍ മെനഞ്ഞ എന്റെ അമ്മയ്ക്കും, ഞങ്ങളെ അക്ഷരങ്ങളിലൂടെ, അറിവിന്റെ വാതായനങ്ങളിലൂടെ, കൈ പിടിച്ചുയറ്ത്തിയ / ഉയറ്ത്തുന്ന അച്ഛനും.

ഇത് പണ്ട് പണ്ട് വളരെ പണ്ട് നടന്ന കഥയൊന്നും അല്ല, കഴിഞ്ഞ ആഴ്ച നടന്ന കഥയാണു. പതിവിനു വിപരീതമായി കേശുക്കുറുക്കന്‍ രാവിലെ എണീറ്റു. പല്ല് തേക്കാനായി പുറത്തേക്കിറങ്ങിയപ്പോഴാണു ഓറ്ത്തത്, ദൈവമേ, പേസ്റ്റ് ഇന്നലേയും മേടിച്ചിട്ടില്ല. ശ്ശെനാണക്കേടായി ഇന്നും സുപ്രുക്കുറുക്കന്റെ വീട്ടില്‍ പോയി ഇരക്കണം. ങാ, ഇലനക്കി തിന്നുന്നവന്റെ ചിറി നക്കി തിന്നണം എന്നണല്ലോ വിശ്വ സാഹിത്യകാരന്‍ ജഗതി ശ്രീകുമാറ് പറഞ്ഞിരിക്കുന്നതു. തെണ്ടുക തന്നെ.

അങ്ങനെ പ്രഭാത ക്രിത്യങ്ങള്‍ കഴിഞ്ഞു, ഇനി എന്ത് ഭക്ഷിക്കും, ഇതു മാസാവസാനം അല്ലേ, കയ്യിലാണെങ്കില്‍ കാശുമില്ല കാറ്ഡുമില്ല. എന്തു ചെയ്യും ഈശ്വരാ. അപ്പോഴാണു കേശുക്കുറുക്കനു ഇന്നലെ കണ്ട മുന്തിരിച്ചെടിയുടെ കാര്യം ഓര്‍മ്മ വന്നതു. നിറയെ മുന്തിരിക്കുലകളും ഒറ്റ ഇല മാത്രമുള്ളതുമായ ആ മുന്തിരിച്ചെടി. എന്തൊരദ്ഭുതം ആയിരുന്നു അതു. ഇനി ഈ ചെടി കണ്ടിട്ട് ആയിരിക്കുമോ ഒ. ഹെന്റ്റി ലാസ്റ്റ് ലീഫ് എഴുതിയതു. ആ, എന്തു പണ്ടാരമെങ്കിലും ആവട്ടെ നമ്മുടെ വയറ് നിറയണം. അവന്‍ ചെടി ലക്ഷ്യമാക്കി നടന്നു.

ഈശ്വരാ വിചാരിച്ചതു പോലെയല്ല മുന്തിരികളെല്ലാം വളരെ ഉയരത്തിലാണല്ലോ. ഒന്ന് ചാടി നോക്കിയാലോ……രക്ഷയില്ല. അല്ലേലും ആറ്ക്ക് വേണം ഈ മുന്തിരിയൊക്കെ, ഇതിനൊക്കെ ഭയങ്കര പുളി.നില്‍ക്ക് നില്‍ക്ക് എന്തിനാ വിഷമിക്കുന്നതു ഒരു തോട്ടി സംഘടിപ്പിച്ചാല്‍ പോരെ. ഇനി അതെവിടുന്നു അടിച്ചു മാറ്റും, അല്ലേല്‍ വേണ്ട ഇതെങ്കിലും ഒരെണ്ണം ഉണ്ടാക്കാം. ഈ തോട്ടിയൊക്കെ asp.net പോലല്ല അല്ലേ. ഇതൊക്കെ ഇനി എന്നു googleല്‍ വരാനാണാവോ. എന്തായാലും തോട്ടി റെഡിയായി, ഇനി പണി തുടങ്ങാം.

“നില്‍ക്കെടാ അവിടെ, എന്താ നിന്റെ ഉദ്ദേശ്ശ്യം”. എന്റെ ദൈവമേ ദാ നില്‍ക്കുന്നു സടയന്‍ സിംഹം, ഈ മാരണം ഇപ്പോള്‍ എവിടെ നിന്നു പൊട്ടി വീണോ ആവോ. എന്തായാലും ഒന്നുറപ്പിച്ചു, ഇന്നു വായു ഭക്ഷണം തന്നെ. “കള്ളക്കുറുക്കന്‍ പതുങ്ങി വരുന്നതു കണ്ടപ്പോഴെ എനിക്കു കത്തി, മുന്തിരി അടിച്ചു മാറ്റാന്‍ ആണെന്നു. ഇതൊക്കെ ആരുടെ വകയാണെന്നാ നിന്റെ വിചാരം, ഇതെല്ലാം ക്ലിയറന്സ് കമ്പനി അവരുടെ ഫ്ലഷ് സൂപ്പറ് മാറ്ക്കറ്റിലൂടെ വില്‍ക്കാന്‍ വളറ്ത്തുന്ന മുതലുകളാ. അല്ലാതെ കള്ളക്കുറക്കനു തിന്നാനുള്ളതല്ല”. അതു ശരി ഇവന്മാറ്ക്കു ഈ പണിയും ഉണ്ടോ, ഞാന്‍ വിചാരിച്ചു ക്രിക്കറ്റ് താരങ്ങളെ വിലക്ക് വാങ്ങല്‍ മാത്രമേ ഉള്ളൂ എന്നു. എന്തായാലും ഇന്നത്തെ കണികൊള്ളാം, ഇന്നു കണ്ടവനെ തന്നെ മൂന്നു ദിവസം അടുപ്പിച്ച് കാണിക്കണേ, എന്നാല്‍ പിന്നെ ഒന്നും വേണ്ടാത്ത ലോകത്തേക്കു യാത്രയാവാം.

ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചു എന്നു പറയുന്നതു ഇതാണു, അതാരാണു കുണുങ്ങി വരുന്നതു, നമ്മുടെ മീനുക്കുട്ടി അല്ലേ. നാണക്കേടായല്ലോ, അവള്‍ എല്ലാം കണ്ടെന്നു തോന്നുന്നു. ഇനി പറഞ്ഞിട്ടു കാര്യമില്ല. അല്ലേല്‍ ഇത്രനാണിക്കാന്‍ എന്താ ഇതൊക്കെ എന്റെ സ്ഥിരം പരിപാടി ആ‍ണെന്നു അവള്‍ക്കറിയാമല്ലോ. എന്നാലും ഒരു 8 വയസ്സുകാരിയുടെ മുന്‍പില്‍ ചമ്മുക എന്നു പറ്ഞ്ഞാല്‍, ആ പോട്ടെ.

“കുറുക്കച്ചാ കുറുക്കച്ചാ എന്തു പറ്റി, എന്താ മുഖത്തൊരു വാട്ടം?“

“എന്തു പറയാനാ മോളേ, കുറച്ചു മുന്തിരി കഴിക്കമെന്ന് വെച്ച് വന്നതാ നടന്നില്ല”.

“അതാണോ ഇത്ര വലിയ കാര്യം, എന്റെ കൂടെ വരൂ എത്ര മുന്തിരി വേണേലും തരാം”

“സത്യം“

“സത്യം“

അങ്ങനെ നമ്മുടെ മുന്തിരി കൊതിയന്‍ കേശുക്കുറുക്കന്‍ മീനുക്കുട്ടിയുടെ കൂടെ യാത്രയായി.

നടന്ന് നടന്ന് അവര്‍ ഫിലാഡെല്ഫിയാ ജംഗ്ഷനിലെത്തി. പെട്ടന്നു റോഡു മുറിച്ചു കടക്കാനൊരുങ്ങിയ മീനുവിനെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ കടന്നു പോയ കാറിനെ കണ്ടു കേശുക്കുറുക്കന്റെ നല്ല ജീവന്‍ പോയി.

അവന്‍ പറഞ്ഞു: മോളെ ഇനി ഒരിക്കലും ഇങ്ങനെ പറ്റരുതു, റോഡു മുറിച്ചു കടക്കുമ്പോള്‍ എപ്പോഴും റോഡിന്റെ 2 വശവും നോക്കി വാഹനം ഒന്നു വരുന്നില്ല എന്നു ഉറപ്പു വരുത്തിയ ശേഷം മാത്രം മുറിച്ചു കടക്കുക.

ഒരു വിധത്തില്‍ റോഡ് മുറിച്ചു കടന്നു അവറ് പരമൂച്ചേട്ടന്റെ fruit stall / chips stallല്‍ എത്തി. അവിടെ ചെന്നപ്പോള്‍ തന്നെ കൊതിയന്‍ കുറുക്കന്റെ വായില്‍ വെള്ളമൂറി. എന്തല്ലാം പഴങ്ങള്‍, കൂടാതെ ഒരു വശത്ത് പരമൂച്ചേട്ടന്‍ ചിപ്സ് വറുത്ത് കോരുന്നു.

“ വാ കുറുക്കച്ചാ, നമുക്കു മുന്തിരി വാങ്ങിക്കാം”

ആറ്ത്തിയോടെ മുന്തിരിയിലേക്കു നോക്കിയ കുറുക്കച്ചന്‍ ഞെട്ടി, എന്നിട്ട് മീനുവിനോട് ചോദിച്ചു

“ആ ഇരിക്കുന്ന മുന്തിരി ആണോ മോള്‍ പറഞ്ഞത്, വേണ്ട മോളെ നമുക്കു പോകാം.“

“അതെന്താ കുറുക്കച്ചാ?“

“മോള്‍ ആ മുന്തിരിയിലേക്കും പിന്നെ ഉപ്പേരിയിലേക്കും ഒന്നു സൂക്ഷിച്ചു നോക്കിക്കേ, എന്താ വ്യത്യാസം?“

“ഉപ്പേരിയുടെ മുകളില്‍ കുറെ ഈച്ച ഉണ്ടു, മുന്തിരി നല്ലവ്രിത്തിയില്‍ ഒറ്റ ഈച്ച പോലും ഇല്ലാതെ ഇരിക്കുന്നു.“

“അതെ മോളെ, അതു തന്നെ കാ‍രണം, ഈച്ച ഇല്ലാത്തത് വ്രിത്തി കാരണം അല്ല, അതില്‍ കീടങ്ങളെ നശിപ്പിക്കാനുള്ള വിഷമുള്ളതു കൊണ്ടാണു ഈച്ചച്ചാറ്ക്ക് അതു മനസ്സിലായി, പാവം മനുഷ്യര്‍ക്കു ഇതു വരെ മനസ്സിലായില്ല. ഇതൊക്കെ ഇങ്ങനെ സ്ഥിരമായി വാങ്ങിച്ചു തിന്നാല്‍ മോള്‍ക്കു ഉവ്വാവു വരും, പിന്നെ എങ്ങനെയാ സ്ക്കൂളില്‍ പോവ്വാ?”

“ഇതൊക്കെ എങ്ങനെയാ കുറുക്കച്ചാ നമ്മള്‍ മനസ്സിലാക്കുന്നതു?”

“മോളെ, കണ്ണും, കാതും, മനസ്സും ഈ ലോകത്തേക്കു തുറന്നു വെച്ച് സംശയം ഉള്ളതെല്ലാം ചോദിചു മനസ്സിലാക്കി ജീവിക്കണം, അതിനുള്ള ബുദ്ധി ഈശ്വരന്‍ നിങ്ങള്‍ മനുഷ്യര്‍ക്കു തന്നിട്ടുണ്ട്, ഓറ്ക്കുക, നിങ്ങള്‍ക്കു മാത്രമേ അത് ദൈവം തന്നിട്ടുള്ളൂ”.

കുറുക്കച്ചന് പറഞ്ഞു നിറ്ത്തി. മീനുക്കുട്ടിയുടെ നിഷ്ക്കളങ്കമായ മുഖത്തേക്കു നോക്കും തോറും കുറുക്കച്ചന്റെ മനസ്സ് നീറി.

അവന്‍ ഫിലാഡെല്ഫിയാ ജങ്ഷനിലേക്കിറങ്ങി അലറി.

“ഈ കുരുന്നുകള്‍ക്കു, നാളെയുടെ വാഗ്ദ്വാനങ്ങള്‍ക്കു, നല്ലതു പറഞ്ഞു കൊടുക്കാന്‍ ഇവിടെ ആരുമില്ലേ? എന്റെ ചോദ്യം നിങ്ങളോടാണു, അതെ ശാസ്ത്ര സാഹിത്യ പരിക്ഷത്തിനോടു തന്നെ. യുറീക്കയും ശാസ്ത്രകേരളവും കൊണ്ടു നിങ്ങള്‍ കെട്ടിപ്പൊക്കിയ ആ സംസ്ക്കാരം, അതിനു ചാമരം വിരിച്ചു നിന്ന ബാലവേദിയെന്ന കുട്ടികൂട്ടങ്ങളും, അതിന്റെ സത്ത ഉള്‍ക്കൊണ്ട നാടും നഗരവും ഇന്നീ കുരുന്നുകള്‍ക്കു അന്ന്യമെന്നോ? അന്ന് സൈലന്റ് വാലിയില്‍ മരം മുറിക്കാനെത്തിയ കാറ്ക്കോടകരോട് ആദ്യം ഞങ്ങളെ വെട്ട് എന്നിട്ട് മരം വെട്ടാം എന്നു ഉദ്ഘോഷിച്ച ആ പരിഷത്ത് ചേട്ടന്മാര്‍ എവിടെ? നിങ്ങള്‍ക്കാവുമോ ഈ ധാറ്മ്മിക ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറാന്‍? ചരിത്രം നിങ്ങള്‍ക്ക് മാപ്പ് നല്‍കിയാല്‍, ആ ചരിത്രത്തിനാരു മാപ്പ് നല്‍കും

പറയൂ. നിങ്ങള്‍ തന്നെ പറയൂ

വിദ്യഭ്യാസ വിവാദങ്ങള്‍ക്കും രാഷ്ട്രീയ രാജസൂയങ്ങള്‍ക്കുമിടെയില്‍ സമയമുണ്ടെങ്കില്‍ മാത്രം!!!”

കുറുക്കച്ചന്‍ പറഞ്ഞു നിറ്ത്തി. കുറുക്കന്റെ ജല്‍പ്പനങ്ങള്‍ കേട്ട കാണികള്‍ പിരിഞ്ഞു. അപ്പോള്‍ കുറുക്കുന്‍ മീനുകുട്ടിയെ എടുത്ത് പതിഞ്ഞ ശബ്ദത്തില്‍ പാടിത്തുടങ്ങി.

മാനത്ത് മാരിവില്ലെന്തു കൊണ്ടു

താരങ്ങള്‍ മിന്നുന്നതെന്തു കൊണ്ടു

കാക്കയും പ്രാവും പറക്കുന്ന പോലെന്റെ

പൂച്ച പറക്കാത്തതെന്തു കൊണ്ടു

എന്തു കൊണ്ടു

എന്തു കൊണ്ടു

എന്തു കൊണ്ടു എന്തു കൊണ്ടു എന്തു കൊണ്ടു !!!!!

NB: ഈ പോസ്റ്റിലെ കുറുക്കച്ചനെ മനസ്സിലായവര്‍ ഒരു കമന്റ് ഇട്ട് അറിയിക്കണേ


11 comments:

ശ്രീ said...

ഹ ഹ. കുട്ടിക്കഥ എന്നൊക്കെ കേട്ട് മടിച്ചു മടിച്ചാണ് വന്നത്. (പിന്നേ... ഇപ്പഴും ബാലരമ ഒക്കെ തരം പോലെ ഒത്തു കിട്ടിയാല്‍ വായിച്ചു തള്ളുന്ന എന്നോടാണോ)

എന്തായാലും ആ ശൈലി കൊള്ളാം ട്ടോ.
:)

Maydinan said...

Neelathil veena kurukka, vibhageeyath karanam SHASTHRAVUM athile SAHITYAVUM randayi. Avar pandu kathicha aduppile nature love enna chorokke vangi vechu.
Ennalum NEE nannavum...orupadu cheethayayathalle...athu ninte BLOGil vayichariyam...Lal Salam.

വിദേശി said...

ഉഷാറാകുന്നുണ്ട് ..............

Nat said...

ഇത് വായിക്കുമ്പോള് കണ്ണ് നിറയുന്ന്തെന്ത് കൊണ്ട്
എന്ത്കൊണ്ട് എന്ത്കൊണ്ട് എന്ത്കൊണ്ട്...........????

Maydinan said...

Memories, imagination, old sentiments, and associations are more readily reached through the sense of smell than through any other channel.

Anonymous said...

കൊള്ളെലാടാ..... Setup!

മച്ചു..... ഞാന്‍ Blog Update പണ്ണീടേന്‍...

Take a look.....

ഹരിശ്രീ said...

കൊള്ളാം,

ആശംസകള്‍...

:)

ഉപാസന || Upasana said...

നന്നായിട്ടുണ്ട് ഭായ്...
:-)
ഉപാസന

തോന്ന്യാസി said...

കോള്ളാല്ലോ കഥ

വിന്‍സ് said...

ഹോ ജിത്തുവിന്റെ ബ്ലോഗ് കണ്ടെത്താന്‍ ശെരിക്കും വൈകിയല്ലോ എന്നോര്‍ത്താണു വിഷമം. എന്തൊരു അലക്കു. എന്തൊരു എഴുത്ത്. വൌ.

Unknown said...

വ്യത്യസ്തമായ ആഖ്യാനം. ആശംസകൾ...