10 September, 2013

ഡക്കോട്ടപുരവും ചോളരാജാക്കന്മാരും


കഥയും കഥാപാത്രങ്ങളും സാങ്കല്പ്പികമാണ്. എന്തെങ്കിലും സാദൃശ്യം തോന്നിയാൽ ഉപമയാമത്, അല്ലല്ല നല്ല തല്ലു കൊള്ളാത്തത് കൊണ്ടാണ് (എനിക്കല്ല, നിങ്ങള്ക്ക്).


 "പാലക്കാടു  കഴിഞ്ഞു കഷ്ടിച്ചു 45 കിലൊമീറ്റർ പോയാൽ മതി ഈ പറഞ്ഞ ഡക്കോട്ടപുരത്തെക്കു, എന്ത് പറയുന്നു അപ്പോൾ പോവുകയല്ലേ?"

എനിക്കൊന്നും മനസ്സിലായില്ല. "അല്ല സനിലെ നീ എന്താ ഈ പറഞ്ഞു വരുന്നേ? ഡക്കോട്ട പുരമോ എന്താത് സംഗതി, എന്തിനാ അവിടെ പോണതു?"

"രാംകുമാറെ , നീ ഇവനോടൊന്നും പറഞ്ഞില്ലേ ഇത് വരെ!" സനിലിന്റെ വക ചോദ്യം.

"ഇല്ല, ഞാൻ വിചാരിച്ചു നീയും കൂടെ വരട്ടെ എന്ന്"

എനിക്ക് പതുക്കെ അപായം മണത്തു തുടങ്ങി സനിൽ പണിക്കരും രാംകുമാർ വർമയും എന്തോ എടാകൂടം പ്ലാൻ ചെയ്തിട്ടുണ്ട് അതാണ്‌ ഈ സസ്പെൻസും ത്രില്ലെറുമൊക്കെ. എന്തായാലും ചോദിച്ചു കളയാം.  "എന്താ ഇപ്പോൾ പ്രശ്നം നമ്മൾ എന്തിനാ ഈ പറഞ്ഞ പുരത്തേക്ക് പോണത്?"

"എടാ നമ്മൾ ഒരു ടൂർ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയാ ഈ പറഞ്ഞ സ്ഥലമാണ് ഇത്തവണത്തെ ലക്‌ഷ്യം" സനിൽ നയം വ്യക്തമാക്കി.

"നമ്മുടെ കൂട്ടത്തിൽ ഇനി നമ്മൾ മാത്രമേ ഇത് കാണാൻ ഉള്ളൂ, ആ വിഘ്നേഷും സജിത്തും അടക്കം അവിടെ പൊയ്ക്കഴിഞ്ഞു നീ ഇതൊന്നും അറിഞ്ഞില്ലേ?" രാമിന്റെ വക വിശദീകരണം 

അപ്പോൾ സംഭവം വ്യക്തമായി, ഞങ്ങൾ മൂന്നുപേരും കൂടെ ടൂർ പോകുന്നു. ഈ പറഞ്ഞ പുരത്തേക്ക്. ഉദ്ദേശ്യ ലക്ഷ്യം അവിടുത്തെ ചോള രാജാക്കന്മാരുടെ കൽപ്രതിമ കണ്ടു സായുജ്യം അടയുക. അത് വളരെ വിശിഷ്ടം ആണെന്നാണ് വിഘനെഷ്കുമാർ ഇവന്മാരെ ധരിപ്പിച്ചിരിക്കുന്നത്. എനിക്കെന്തോ പന്തികേട് തോന്നിത്തുടങ്ങിയിരുന്നു. മറ്റൊന്നുമല്ല ഡക്കോട്ടപുരമോ അങ്ങനെ ഒരു സ്ഥലം ഉണ്ടായിരിക്കുമോ? ആ തമിഴ് നാടല്ലേ ചിലപ്പോൾ  കാണും. 

അങ്ങനെ ആ സുദിനം വന്നെത്തി, വെള്ളിയാഴ്ച കഴിഞ്ഞു വന്നൊരു ഉഗ്രൻ  ശനിയാഴ്ച സനിലും രാമും ഞാനും രാവിലെ 12 മണിക്കു തന്നെ റെഡിയായി പുറപ്പെട്ടു, കോയമ്പത്തൂർ വഴി ഡക്കോട്ടപുരത്തേക്ക്.

സനിലിന്റെ വക നാനോ കാറിലായിരുന്നു നമ്മുടെ സംഭവബഹുലമായ ആ യാത്ര. സനിലിന്റെ അഭിപ്രായത്തിൽ നാനോ ആണു ഏറ്റവും stylish ഉം economicalഉം ആയ വാഹനം. പിന്നെ നമുക്കൊന്നും കാർ  പോയിട്ട് ഒരു ബൈക്ക് പോലും ഇല്ലാത്തതുകൊണ്ടും സനിലിനോടു പറഞ്ഞു ജയിക്കാൻ പറ്റില്ല എന്നു  ബോധ്യമുള്ളതുകൊണ്ടും ഒന്നും മിണ്ടാൻ പോയില്ല. അങ്ങനെ ഞങ്ങൾ അതിവേഗത്തിൽ പാഞ്ഞു 8 മണിക്കൂർ കൊണ്ട് പാലക്കാട് എത്തി. വണ്ടിയുടെ ഈ അസാമന്യ വേഗം കണ്ട രാംകുമാർ രണ്ടു ദിവസത്തേക്ക് കൂടെ ലീവ് വിളിച്ചു പറഞ്ഞാലോ എന്ന് ആലോചിച്ചപ്പോഴാണ് അത് സംഭവിച്ചത്.

ഒരു എൻഫിൽഡ് ബൈക്ക് ചീറി പാഞ്ഞു വന്നു കാറിന്റെ മുന്നിൽ  നിർത്തി. അതിൽ നിന്നും അജാനുബാഹുക്കളായ Mr. വിഘ്നേഷ് കുമാറും Mr. സജിത്ത് ജോസെഫും ഇറങ്ങി.

വിഘ്നേഷ് പറഞ്ഞു
"ഞങ്ങൾ വിചാരിച്ചു നീ ഒക്കെ ഡക്കൊട്ടയിൽ എത്തിക്കാണും എന്ന്, എന്തായാലും ഇനി യാത്ര ഒരുമിച്ചാവാം. ഡക്കൊട്ട  കണ്ടു മതിയായിട്ടില്ല."

"അല്ലേലും ഡക്കൊട്ട  കണ്ടു ആർക്കും മതിയാവും എന്ന് തോന്നുന്നില്ല. അതൊരു അനുഭവം തന്നെ അല്ലെ." - സജിത്ത് 

ഇതൊക്കെ കേട്ട് ഞാൻ ആകെ കോരിത്തരിച്ചു. സംഭവം ഉജ്ജ്വലം ആണെന്നാണു തോന്നുന്നത്. പിന്നീട് എന്ത് കൊണ്ടോ നമ്മുടെ നാനോ കാർ പ്രശ്നങ്ങൾ ഇല്ലാതെ സുഗമമായി ആ എൻഫീൽഡ് ബൈകിന്റെ പിന്നാലെ കുതിച്ചു പാഞ്ഞു. 2 മണിക്കൂർ കൊണ്ട് തന്നെ ഡക്കൊട്ടപുരത്ത് എത്തിച്ചേർന്നു (മഹാത്ഭുതം).
ഇനി വേഗം തന്നെ ചോള രാജാക്കന്മാരെ കാണണം, അത് മാത്രമാണ് ഞങ്ങളുടെ ചിന്ത. പക്ഷെ അതിനു ഒരു പ്രെശ്നം ഉണ്ടു, അങ്ങോട്ടേയ്ക്ക് വാഹനങ്ങൾ പോകില്ല ഒന്നര കിലോമീറ്റർ നടന്നു പോകണം. 

പൊതുവെ മടിയനായ എനിക്ക് ഇത് കേട്ടപ്പോൾ എല്ലാ ഉത്സാഹവും നശിച്ചു. വേറെ മാർഗമില്ലാതെ അവസാനം പോകാൻ തന്നെ തീരുമാനിച്ചു. അങ്ങനെ ഞങ്ങൾ നടപ്പ് ആരംഭിച്ചു. ആ 25 മിനിട്ട് നടപ്പ് എനിക്ക് യുഗങ്ങളായി തോന്നി. അങ്ങനെ ഇഴഞ്ഞും വലിഞ്ഞും ഞങ്ങൾ ചോള രാജ സന്നിധിയിൽ എത്തി. അവിടെ ഒരു പൂരത്തിനുള്ള ആളുണ്ടായിരുന്നു ദർശനത്തിനു വേണ്ടി. ഇനി ഇപ്പോൾ ഇവിടെ 2 മണിക്കൂർ ക്യൂ നിന്നിട്ട് വേണം ചോള രാജാക്കന്മാരെ കാണാൻ. ഒടുവിൽ ഞങ്ങൾ അവിടെ എത്തിച്ചേർന്നു എന്നിട്ട് ആ അപൂർവ കാഴ്ച കണ്ടു - 2 അടി 3 ഇഞ്ചിൽ 3 കറുത്ത രൂപങ്ങൾ. തലയ്ക്കുഒരു കൂടം കൊണ്ടടി കിട്ടിയ പ്രതീതിയാണ് എനിക്കിപ്പോൾ. ഇത് കാണാനാണോ ഇത്രയും കഷ്ടപ്പെട്ട് ഇത്രയും ദൂരം ഈ പാട്ടവണ്ടിയിൽ വന്നത്. എല്ലാം വെറുതെയായി.

ഞാൻ മറ്റവന്മാരെ നോക്കി, അവരാകട്ടെ ഒന്നും മിണ്ടാതെ ആകെ വിജൃംഭിച്ചു നിൽക്കുകയാണ്. ആകെപ്പാടെ ഒരു കിളിപോയ ഫീലിംഗ്. പക്ഷെ ഒരുത്തനും നിന്നിടത്ത്‌ നിന്ന് അനങ്ങുന്നില്ല, ആ കാഴ്ചയിൽ  ലയിച്ചങ്ങനെ നില്ക്കുകയാണ്. ആ എന്ത് കുന്തമെങ്കിലും ആവട്ടെ എനിക്കിതു കണ്ടിട്ടൊന്നും തോന്നുന്നില്ല എന്ന് മാത്രമല്ല, കുറച്ചൊക്കെ ദേഷ്യവും വരുന്നുണ്ട്. അപ്പോഴേക്കും ഒരു കൂട്ടം ഭക്തജനങ്ങൾ തിക്കി തിരക്കി അവിടേക്ക് പ്രവഹിക്കാൻ തുടങ്ങി. പിന്നെ അവിടെ ഒരു അരങ്ങായിരുന്നു. പ്രാർഥനയും കാണിക്ക സമർപ്പിക്കലും കൊണ്ട് ആകെ ഒരു ബഹളമയം. അവന്മാരൊക്കെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ വെറുതെ അങ്ങനെ ഭണ്ടാരത്തിൽ നിക്ഷേപിക്കുന്നു. ഇതൊക്കെ കണ്ടു എനിക്കും സഹിച്ചില്ല ഞാനും സനിലിന്റെ കയ്യിൽ നിന്നും 1000 രൂപയുടെ ഒരു പച്ച നോട്ടെടുത്ത് ആ ഭണ്ടാരത്തിലേക്ക് നിക്ഷേപിച്ചു സായുജ്യമടഞ്ഞു. അപ്പോഴാണു ഈ യാത്രയിൽ സന്ജിത്ത് രാമചന്ദ്രനെ കൂട്ടാതതിന്റെ പോരായ്മ മനസ്സിലാക്കിയത്. അവനുണ്ടായിരുന്നേൽ ആയിരങ്ങൾ വാരി എറിഞ്ഞു ഇവിടെ നല്ല പേരെടുക്കാമായിരുന്നു. ഈ സനിലോക്കെ മാക്സിമം ആയിരമേ തരൂ. ആ പോയ ബുദ്ധി ആന പിടിച്ചാലും കിട്ടില്ല. 

എന്തായാലും വന്ന കാര്യം സാധിച്ച സ്ഥിതിക്ക് ഞങ്ങൾ പുറത്തേക്കു നടക്കാൻ തുടങ്ങി. മലയാളികളുടെ മാനം വാനോളം ഉയർത്തി ആയിരം രൂപ സമർപ്പിച്ച  ആ മഹാനുഭാവനും കൂടെ അഞ്ചു പൈസ കൊടുക്കാത്ത നാണമില്ലാതവന്മാരും. പുറത്തെത്തിയപ്പോൾ സനിൽ പറഞ്ഞു.

"എനിക്ക് മതിയായില്ല, ഇത് പോര"

"ശെരിയാ, ഇത് പോര", Mr. റാം  

വിഘ്നു: "ഓ നിങ്ങൾക്കും തോന്നിയല്ലേ, ഞങ്ങൾക്കും ആദ്യം ഇത് തന്നെ സംഭവിച്ചത്"

ഇവന്മാർ  വീണ്ടും പൊട്ടൻകളി തുടങ്ങി. പറച്ചില് കേട്ടിട്ട് ചോളരാജ പ്രതിമാ പുനരുദ്ധാരണം ആണെന്നു തോന്നുന്നു മനസ്സിലിരിപ്പ്. എന്തായാലും ഞാൻ അഞ്ചു പൈസ കൊടുക്കില്ല. അല്ലേൽ  സന്ജിത്തിന്റെ കയ്യിൽ  നിന്നും വാങ്ങി കൊടുക്കാം, ഞാൻ മനസ്സിൽ  ഉറപ്പിച്ചു. 

"ആ എല്ലാവർക്കും അങ്ങനെ തോന്നിയ സ്ഥിതിക്ക് നമുക്ക് പരിഹാരം ഉണ്ടാക്കാം, ഇവിടെ അടുത്ത് തന്നെ അതിനു പറ്റിയ സ്ഥലം ഉണ്ട്" - സജിത്ത്.

"എന്ത് പരിഹാരം? എനിക്കൊന്നും തോന്നിയില്ല" - ഞാൻ. 

അവന്മാർ അതു  കേട്ട ഭാവം നടിക്കാതെ വേഗം ഒരു ഊടുവഴി ഇറങ്ങി വേഗത്തിൽ നടക്കാൻ ആരംഭിച്ചു. പത്ത് മിനിട്ടിനുള്ളിൽ ഞങ്ങൾ ഒരു വലിയ സ്ഥാപനത്തിന്റെ മുന്നില് എത്തി. RK Orphanage and Old-age Home എന്ന പേര് കണ്ടു എനിക്കൊന്നും മനസ്സിലായില്ല. ഈശ്വരാ എന്റെ ശല്യം സഹിക്കാതെ ഇവൻമാർ  എന്നെ ഇവിടെ ഉപേക്ഷിച്ചു പോകാനാണോ പ്ലാൻ.

വിഘ്നു: "ഇതാണ് പറ്റിയ സ്ഥലം, നമുക്ക് മാനേജരെ കാണാം എനിക്ക് പരിചയം ഉണ്ട്".

വിഘ്നു ഞങ്ങളെ മാനേജരുടെ മുറിയിലേക്ക് നയിച്ചു. തലനരച്ചു ഉയരം കൂടിയ ഒരു നവവൃധൻ അവിടെ കൂനികൂടി ഇരുന്നു എന്തോ എഴുതുന്നു. ഞങ്ങളെ കണ്ടു തല ഉയർത്തി അദ്ദേഹം മന്ദഹസിച്ചിട്ടു അകത്തേക്ക് വരാൻ ആങ്ങ്യം കാണിച്ചു. 

സജിത്തിനേയും വിഘ്നുവിനേയും പരിചയ ഭാവത്തിൽ നോക്കി ചിരിച്ചിട്ട് ഞങ്ങളോടായി അദ്ദേഹം ചോദിച്ചു.

"രാജാക്കന്മാരെ കാണാൻ വന്നതാണല്ലെ, നല്ലത്. പക്ഷെ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിന് ഭാരം കൂടി എന്തെങ്കിലും നല്ലത് ചെയ്യണം എന്ന ചിന്ത മനസ്സിനെ മദിക്കുന്നു, അങ്ങനെ നിങ്ങൾ ഇവിടെ എത്തി ചേർന്നു. ഇതല്ലേ ഉണ്ടായത്".

"അങ്ങനെ ഒന്നുമില്ല, വല്ലാത്ത വിശപ്പ് വല്ലതും കഴിക്കാൻ കിട്ടുമോ എന്നറിയാൻ വന്നതാ" - ഞാൻ.

ലവന്മാർ നാലും എന്നെ കൊല്ലുന്ന പോലെ നോക്കി പേടിപ്പിച്ചു.

"ഇത്രയേ ഉള്ളോ, ഇവിടെ ആവശ്യത്തിനു ഭക്ഷണം ഉണ്ട്. ഞാൻ നിങ്ങളെ അങ്ങോട്ട്‌ കൊണ്ട് പോകാം" - അദ്ദേഹം പറഞ്ഞു.

"വെജ്ജോ നോണ്‍-വെജ്ജോ" - എന്റെ ആകാംക്ഷ തല പൊക്കി.

 കാര്യങ്ങൾ കൈവിട്ടു പോകുന്നു എന്ന് മനസ്സിലാക്കിയ വിഘ്നു ഇടപെട്ടു. 

"ദാസൻ മാഷെ, ഇവൻ (ഞാൻ) പറഞ്ഞതൊന്നും കാര്യമാക്കണ്ട ഒരു വക തിരിവില്ലാത്തവനാ, ക്ഷമിച്ചു കള. 
ഞങ്ങൾ എല്ലാവരും IT ഫീൽഡിൽ ജോലി ചെയ്യുന്നവരാണ്. ഇവിടെ വന്നപ്പോളാണ് ജീവതത്തിനു മറ്റു വശങ്ങൾ ഉണ്ടെന്നു മനസ്സിലായത്‌. ഞങ്ങൾക്ക്  താങ്കളുടെ സ്ഥാപനത്തിൽ എന്തെങ്കിലും സംഭാവന നൽകിയാൽ കൊള്ളാമെന്നുണ്ട്".

ദാസാൻ മാഷ്‌: "നല്ലത് മക്കളെ നല്ലത്. നന്മയുള്ളവർ വംശം അറ്റ് പോകാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള സ്ഥാപനങ്ങൾ നിലനിന്നു പോകുന്നത്. ഇരുപതു വർഷങ്ങൾക്കു മുൻപ് ഞാനും നിങ്ങളെപോലെ കൊച്ചിൻഷിപ്‌ യാർഡിൽ എഞ്ചിനീയർ ആയിരുന്നു. ഇവിടെ എത്തി ചോളൻമാരെ കണ്ടു മാനസാന്തരം വന്നു ഈ സ്ഥാപനം തുടങ്ങി. ഇപ്പോൾ നിങ്ങളെ പോലുള്ള സുമനസ്സുകളുടെ സഹായത്താൽ മുന്നൂറ്റി അറുപതെട്ടു പേരെ സഹായിക്കാൻ പറ്റുന്നു"

"എന്നാൽ കാര്യത്തിലേക്ക് കടക്കാം" ചെക്ക്‌ ബുക്ക്‌ എടുത്തു കൊണ്ട് സനിൽ പറഞ്ഞു. എന്നിട്ട് ആ ദുഷ്ടൻ  ഒരു ലക്ഷം രൂപയുടെ ചെക്ക്‌ എഴുതി കൊടുത്തു.

എത്ര ആയിരക്കണക്കിനു ബിരിയാണി ഇതാ ഓടയിൽ പോകുന്നു. ഞാൻ വേദനയോടെ ഓർത്തു.

അടുത്ത ഊഴം രാംകുമാറിന്റെ ആയിരുന്നു. അദ്ദേഹം തന്റെ ക്രെഡിറ്റ്‌ കാർഡ്‌ എടുത്തു രണ്ടേകാൽ ലക്ഷം വീശി.

വിഘ്നു ഒന്നും പറഞ്ഞില്ല പക്ഷെ അവന്റെ മിഴികൾ  നിറഞ്ഞിരുന്നു അവൻ തന്റെ മാലയും   മോതിരവും കമ്മലും, സോറി കമ്മലില്ല, ഒക്കെ ഊരി  കൊടുത്തു. എന്നിട്ട് ഒരു post dated ചെക്ക്‌ കൊടുത്തു എഴുപത്തയ്യായിരത്തിന്റെ. എന്നിട്ട് പറഞ്ഞു "മാഷെ പുറത്തൊരു ബൈക്ക് ഇരിപ്പുണ്ട്, ഇതാ അതിന്റെ ചാവി അതിവിടുത്തെ ആവശ്യത്തിനിരിക്കട്ടെ"

ഞാൻ ഒരു ബോധക്ഷയത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെട്ടു.

സജിത്ത് പറഞ്ഞു: "മാഷെ, ഞാൻ already മൂന്നു ലക്ഷം രൂപ ഇവിടേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്. ഇപ്പോൾ എത്തിക്കാണും".

ദാസൻ മാഷ്‌ കമ്പ്യൂട്ടർ പരിശോധിച്ചു എത്തി എന്ന അർഥത്തിൽ തലയാട്ടി.

ഈ കൊപ്രായമൊക്കെ കണ്ട എനിക്ക് എന്തു കൊണ്ടോ ചിന്താവിഷ്ടയായ ശ്യാമള  എന്ന  സിനിമ ഓർമ  വന്നു. ഇപ്പോൾ എല്ലാരുടെയും നോട്ടം എന്റെ മേലാണ്. ഞാൻ വളരെ സാവധാനം എല്ലാവരെയും നോക്കിയിട്ട് പറഞ്ഞു,

"അപ്പോൾ എല്ലാം കഴിഞ്ഞില്ലേ, ഇനി നമുക്ക് ഭക്ഷണം കഴിക്കാം"

ദാസൻ മാഷിന്റെ കണ്ണുകളിലെ ഭാവം എനിക്ക് മനസ്സിലായില്ല. സഹതാപം ആണെന്നു തോന്നുന്നു, ആ ഇത്രയും പാവങ്ങളുടെ കൂടെ കഴിയുന്നതല്ലേ, അതായിരിക്കും സ്ഥായിഭാവം. എന്തെങ്കിലും ആവട്ടെ വിശന്നിട്ടു കുടല് കരിയുന്നു.

ഭക്ഷണം കഴിഞ്ഞപ്പോൾ എനിക്ക് തോന്നി. ഈ സ്ഥാപനം കൊള്ളാട്ടാ, ഞാൻ വിചാരിച്ച പോലല്ല. 

ഞാൻ ദൃഢ  പ്രതിഞ്ജ ചെയ്തു ഇനി ഈ പരിസരത്തെങ്ങാനും വന്നാൽ ഭക്ഷണം ഇവിടെ തന്നെ.

എല്ലാം കഴിഞ്ഞു പോകാൻ നേരം ഞങ്ങളെ യാത്രയാക്കാൻ ദാസൻ മാഷ്‌ കൂടെ വന്നു. വിട പറയുമ്പോൾ അദ്ദേഹം പറഞ്ഞു "വളരെ നാളുകൾക്കു ശേഷം കുറെ നല്ല മനുഷ്യരെ ഞാൻ കണ്ടു കൂടെ ഒരു മലയാളിയും".

തിരിച്ചു പോകുമ്പോൾ രാത്രിയായിരുന്നു. ആ നല്ല മനുഷ്യരുടെ എല്ലാം മനസ്സ് ശാന്തമായിരുന്നു; പസഫിക് സമുദ്രം പോലെ. പക്ഷെ മലയാളിയുടെ മനസ്സ് സുനാമി തിരകളാൽ കലുഷിതമായിരുന്നു, കാരണം ഇവന്മാര് കൊടുത്ത കാശ് മുതലാക്കാൻ പറ്റിയില്ല. ദുഷ്ടന്മാർ ഒരു ഫോട്ടോ പോലും എടുക്കാൻ സമ്മതിച്ചില്ല, facebook ൽ ഇടാൻ....

ഓരോരുത്തരും അവരുടെ ചിന്തകളിൽ വാപൃതരായിരിക്കുമ്പോൾ ആ കൊച്ചു കാർ അവരെയും വഹിച്ചു കൊണ്ട് ഇരുട്ടിനെ കീറി മുറിച്ചു മുന്നോട്ടു പാഞ്ഞു..... 
 

06 April, 2008

ഞങ്ങളെ തൊട്ടു കളിച്ചവരൊന്നും…….


ഭാഗം 2
ബോധം വീണ്ടെടുത്ത ലുട്ടാപ്പി ഓടി എന്റെ റൂമില്‍ വന്ന് സുഖമായി ഉറങ്ങുകയായിരുന്ന എന്നെ കുത്തി എണീപ്പിച്ചു. ഒന്നും മനസ്സിലാവാതെ എണീറ്റ് കണ്ണും മിഴിച്ചിരുന്ന എന്നോടവന്‍ മൊഴിഞ്ഞു: “മച്ചൂ, നമ്മുടെ എക്സാം മാറ്റി വെച്ചു, നീ അറിഞ്ഞില്ലേ?“
“ഇതിനാണോടാ പട്ടീ നീ എന്നെ എണീപ്പിച്ചത്. ഇതറിഞ്ഞിട്ടല്ലേ നിന്റെ പുറത്ത് ഇന്നലെ വെള്ളമൊഴിച്ചത്, നീ അറിഞ്ഞില്ല അല്ലേ, എങ്ങെനെ അറിയാനാ ബോധം വേണ്ടെ?“
“ഓഹോ നിനക്കൊക്കെ ഇത് ആഘോഷമാണല്ലെ! ഞാനാണെങ്കില്‍ ഒന്നും പഠിച്ചിട്ടില്ല, അവന്റെയൊക്കെ ഒടുക്കത്തെയൊരു ആഘോഷം!”
“അതിനെന്താ അളിയാ പരീക്ഷ മാറ്റി വെച്ചാല്‍ സമയമങ്ങോട്ട് കിടക്കുകയല്ലേ നീ ഇങ്ങനെ ടെന്‍ഷന്‍ ആവാതെ”
“അതു ശെരി, അരിയും തിന്ന് ആശാരിച്ചിയേയും കടിച്ചിട്ട് പിന്നേം നിനക്ക് മുറുമുറുപ്പല്ലേ”
“ഏത് അരി? ഏത് ആശാരിച്ചി? നീ രാവിലെ തന്നെ എടുത്ത് വീശി അല്ലേ?”
“നിന്റെ മറ്റവനാടാ വീശിയത്, എന്നെകൊണ്ടൊന്നും പറയിക്കല്ലെ, എടാ മരപ്പട്ടീ പരീക്ഷ മാറ്റി വെച്ചന്നത് ശരി തന്നെ, അതായത് ഏപ്രില്‍ 28 ലെ പരീക്ഷ ഏപ്രില്‍ 15 ലേക്ക് മാറ്റി, സന്തോഷമായോ?”
“എന്ത് അളിയാ എന്നെ ഒന്നു പിടിച്ചേ എനിക്ക് ഒരു നെഞ്ച് വേദന പോലെ, നീ പറയുന്നത് സത്യമാണോ, അതോ നീ ഇന്നലത്തെ പോലെ വീലാണോ?”
“പോടാ $&^%$!@*, പത്രം എടുത്ത് നോക്ക്, അപ്പോള്‍ നീയൊക്കെ പഠിക്കും, അല്ല ഈ എക്സാം മാറ്റിയ കാര്യം ആരാ നിങ്ങളോട് പറഞ്ഞത്”
“നമ്മുടെ കുട്ടിച്ചാത്തനാ അളിയാ, അവനെ ഞാനിന്നു കൊല്ലും” തളര്‍ന്ന ശബ്ദത്തോടെ ഞാന്‍ പറഞ്ഞു.
“ഇല്ലെടാ ഇല്ല, അവന്റെ രക്തം എനിക്കുള്ളതാ ഞാന്‍ കൊല്ലും അവനെ” എന്നു പറഞ്ഞ് ലുട്ടാപ്പി ചാത്തന്റെ റൂമിലേക്ക് ഓടി, പുറകെ ഞാനും.
ചാത്തന്റെ റൂമിലെത്തിയപ്പോള്‍ അവിടെ ഒരു വന്‍ ജനാവലി തന്നെ അവനെ കൊല്ലാനായി എത്തിയിട്ടുണ്ട്, ഇനി എന്ത് ചെയ്യും ഈ ക്യൂവില്‍ നിന്നിട്ട് കാര്യമൊന്നുമില്ല. ഇത്രയും പേര്‍ക്ക് കൊല്ലാനുള്ള വകുപ്പൊന്നും ചാത്തനലില്ല.
ജനക്കൂട്ടം കണ്ട് അമ്പരന്ന ഞങ്ങളോട് ഫിലിപ്പ് പറഞ്ഞു, “അറിഞ്ഞില്ലെ, നമ്മുടെ ചാത്തനെ ഇലക്ട്രിക്കലിലെ വൃന്ദാ മേനോന്‍ തെറി വിളിച്ചു അവരെ പറ്റിച്ചു എന്ന് പറഞ്ഞു, ചാത്തന്‍ സെന്റിയടിച്ച് കിടപ്പില് ആണ്”.
അപ്പോള്‍ അതാണ് കാര്യം, നമ്മള്‍ ചെയ്യാനുള്ളത് വൃന്ദ ചെയ്തു, മിടുക്കി. ഞാനും ലുട്ടാപ്പിയും സന്തോഷവാന്‍മാരായി.
അപ്പോഴാണ് സണ്ണി കണ്ണും തിരുമ്മി അങ്ങോട്ട് വന്നത്, അവന്‍ ഞങ്ങളോട് ചോദിച്ചു: “അളിയാ കാര്യങ്ങളൊക്കെ അറിഞ്ഞില്ലെ, ഇനി നമ്മള്‍ എന്ത് ചെയ്യും? കാര്യങ്ങളോക്കെ ഇങ്ങനെയാണെങ്കില്‍ അടുത്താഴ്ച പരീക്ഷ നടക്കും നമ്മുടെ ക്രിക്കറ്റ് ടൂര്‍ണമെന്റ് വെള്ളത്തിലാവുകയും ചെയ്യും, എന്താ വഴി?”
“നമുക്ക് അനീഷിനെക്കൊണ്ട് ഒന്നു യൂണിവേഴ്സിറ്റിയിലോട്ടു വിളിപ്പിച്ചാലോ? അവന്റെ ആരൊ അവിടെയില്ലെ കാര്യങ്ങള്‍ കൃത്യമായി അറിയുകയും ചെയ്യാം”
ഞങ്ങള്‍ അനീഷിന്റെ റൂമിലേക്കു ചെന്നപ്പോള്‍ തന്നെ അവന്‍ പറഞ്ഞു “ഞാന്‍ യൂണിവേഴ്സിറ്റിയിലെ അങ്കിളിനെ വിളിച്ചിരുന്നു, പുതുതായി വന്ന വൈസ് ചാന്‍സലര്‍ സ്ട്രിക്ട് ആണത്രെ ഈ എക്സാം മാറ്റിച്ചതൊക്കെ അവരുടെ പണിയാണു പോലും, ഇത്തവണ പഴയ മെമ്മോറാണ്ടം കളിയൊന്നും നടക്കുകേലാ, ജയിക്കണേല്‍ കുത്തിയിരുന്നു പഠിച്ചോളാന്‍ പറഞ്ഞു”.
“നാരകം നട്ടിടം
കൂവളം കെട്ടിടം
നാരീ ഭരിച്ചിടം
----------------------------“
നമ്പീശന്‍ പതിയെ പാടി തുടങ്ങി. വൈസ് ചാന്‍സലര്‍ സ്ത്രീ ആയതാണ് കുഴപ്പങ്ങള്‍ക്കെല്ലാം കാരണം എന്ന് വ്യംഗ്യം.
“മനുഷ്യനു ഭ്രാന്ത് പിടിച്ചിരിക്കുമ്പോഴാണ്‍ അവന്റെ ഒരു കൂവളം കെട്ടിടം”.
“കൂവളം കെട്ടിടമോ? അതെന്ത് കെട്ടിടം അളിയാ” അപ്പോള്‍ അങ്ങോട്ടു വന്ന രെഞ്ചി ചോദിച്ചു.
“അത് നിന്റെ അമ്മായി അമ്മയെ കുഴിച്ചിട്ടില്ലെ അതിന്റെ മുകളില്‍ പണിത കെട്ടിടം, രാവിലെ ഓരോന്നിറങ്ങിക്കോളും കൂവളം കെട്ടിടോം തപ്പി”.
നമുക്ക് ജോണിന്റെ റൂമിലേക്ക് ചെന്ന് അവന്മാരുടെ പരിപാടി എന്താണെന്ന് നോക്കാം. അവിടെ ചെന്നപ്പോള്‍ ജോണും പീഡുവും കൂടി മെമ്മോറാണ്ടത്തിന്റെ മാറ്റര്‍ തയ്യാറാക്കുകയാണ്.
ഞാന്‍ പറഞ്ഞു: “അളിയോ ഈ സൈസ് പുതിയ വൈസ് ചാന്‍സലറിന്റെ അടുത്ത് നടക്കുകേലാ വേറെ വഴി നോക്കണം”
“അതെ അതെ കൂവളം കെട്ടിടം” രഞ്ചി എന്നെ പിന്താങ്ങി.
“കൂവളം കെട്ടിടമോ, അതെന്ത് കെട്ടിടം” പീഡുവിന്റെ നിഷ്ക്കളങ്കമായ ചോദ്യം.
“അത് നിന്റെ അമ്മായി അമ്മയെ കുഴിച്ചിട്ടില്ലെ അതിന്റെ മുകളില്‍ പണിത കെട്ടിടം“. സന്തോഷത്തോടെ രഞ്ചി പറഞ്ഞു.
“എടാ നമുക്ക് വേറെന്തെങ്കിലും പരിപാടി നോക്കണം, ആ മെമ്മോറാണ്ടം വലിച്ച് കീറി കളഞ്ഞോ”
“എന്നാല്‍ നമുക്ക് പത്രത്തില്‍ ഒരു പബ്ലിസിറ്റി നടത്തി നോക്കിയാലോ” രഞ്ചി ചോദിച്ചു.
“പോടാ അവിടുന്ന്, പത്രാധിപര്‍ നിന്റെ -----അല്ലെ നീ പറയുന്നത് എഴുതാന്‍”
“അളിയാ പരിപാടിയൊക്കെ ഒപ്പിക്കാം, നീ വേഗം ഇംഗ്ലീഷിലും മലയാളത്തിലും ഒരു മാറ്റര്‍ തയ്യാറാക്കി താ”
“നീ വെറുതെ ആശ തരല്ലെ, ഇത് തമാശ കളിക്കാനുള്ള കാര്യം അല്ല” ജോണ്‍ പറഞ്ഞു.
“നീ എഴുതെടാ, ബാക്കി കാര്യം ഞാന്‍ ഏറ്റു”.
ഇത് കേട്ട് അല്പം സംശയത്തോടെയാണെങ്കിലും പീഡു ഇംഗ്ലീഷിലും, ജോണ്‍ മലയാളത്തിലും മാറ്റര്‍ തയ്യാറാക്കി തുടങ്ങി.
രഞ്ചിയാവട്ടെ ശ്രീകുമാറിനെ വിളിക്കാന്‍ അവന്റെ റൂമിലേക്കും.
ശ്രീകുമാറിന്‍ ടെലിവിഷന്‍ ചാനല്‍കാരൊക്കെയായി നല്ല ബന്ധമാണ്. അതുപയോഗപ്പെടുത്തലാണു രഞ്ചിയുടെ ഉദ്ദേശ്യം.
അര മണിക്കൂറിനുള്ളില്‍ മാറ്ററുമായി രഞ്ചിയും ശ്രീകുമാറും സ്ഥലം വിട്ടു.
ഇതൊന്നും നടക്കാന്‍ പോണില്ലെടേ എന്ന ഭാവത്തില്‍ നമ്മെളെല്ലാം പതിവു കലാപരിപാടികളിലേയ്ക്കും തിരിച്ചു പോയി.
പക്ഷെ ഞങ്ങളെയെല്ലാം ഞെട്ടിച്ചുകൊണ്ട് ശ്രീകുമാറിന്റെ ഫോണ്‍ വന്നു. “അഴിയാ, കാര്യങ്ങളൊക്കെ ക്ലിയഴായി നടന്നു, പത്രത്തിലൊക്കെ വാര്‍ത്ത നാളെ വരും, ഇന്‍ഡ്യാവിഷന്‍ നമ്മുടെ ഇന്റെര്‍വ്യൂ എടുക്കാന്‍ അങ്ങോട്ടു വരുന്നുണ്ട്, അങ്ങോട്ടു………വരുന്നുണ്ട്. നിങ്ങള്‍ അത് മാനേജ് ചെയ്തോണം, ഞങ്ങള്‍ കുറച്ച് ലേറ്റാവും, ങാ പിന്നെ ഇന്ഡ്യാവിഷന്‍ ടീമിന്‍ നിന്റെ നമ്പര്‍ കൊടുത്തിട്ടുണ്ട് അവര്‍ നിന്നെ വിളിക്കും, ഓകെ, ബൈ”.
“എന്താടാ അവന്‍ പറഞ്ഞത്” ജോണിന്റെ ചോദ്യം.
“ഒന്നുമില്ലെടാ അവന്‍ വെള്ളമടിച്ച് എന്തോ പിച്ചും പേയും പറയുന്നതാ”
“ഞാന്‍ അപ്പോഴേ പറഞ്ഞില്ലെ ഇതൊന്നും നടക്കില്ല എന്ന്” പീഡുവാണു.
എന്തായാലും എന്റെ പ്രതീക്ഷകളെല്ലാം തെറ്റിച്ചുകൊണ്ട് ഇന്‍ഡ്യാവിഷന്റെ ഫോണ്‍ വന്നു, കോളേജിലെക്കുള്ള വഴി ചോദിച്ചുകൊണ്ടു.
ഈ സന്തോഷവര്‍ത്തമാനം അറിയിച്ചപ്പോള്‍ പീഡു പറഞ്ഞു, ഞാനപ്പോഴെ പറഞ്ഞില്ലെ അവന്മാര്‍ പോയാല്‍ കാര്യം നടക്കുമെന്നു.
ഞാന്‍ അവനെ നോക്കി പല്ലിറുമ്മി.
അല്പ സമയത്തിനുള്ളില്‍ തന്നെ ടിവിക്കാര്‍ എത്തി. ഫാഷന്‍ ഷോയ്ക്ക് പോവുന്നത് പോലെ കുറെ സുന്ദരന്മാരെയും സുന്ദരികളെയും കണ്ട് ടിവിക്കാ‍ര്‍ ഞെട്ടി.
എന്തായാലും പറയാനുള്ളതെല്ലാം ജോണും പീഡുവും കൂടെ വളരെ തന്മയത്വത്തോടെ അഭിനയിച്ചു. അവരുടെ വിഷമം കണ്ട ക്യാമറാമാനും റിപ്പോര്‍ട്ടറും കരച്ചിലോടെ കരച്ചില്‍. ഒരു വിധത്തില്‍ അവരെ സമാശ്വസിപ്പിച്ചു വിട്ടു. അപ്പോള്‍ നാളെ രാവിലെ മുതല്‍ ഈ അങ്കം ടിവിയില്‍ കാണാം.
പിറ്റേന്ന് രാവിലെ തന്നെ പത്രങ്ങളായ പത്രങ്ങളൊക്കെ നോക്കിയപ്പോള്‍ വാര്‍ത്ത വന്നിട്ടുണ്ട്, കുറെക്കൂടെ നല്ല ഭാഷയില്‍. ന്യൂ ഇന്ഡ്യന്‍ എക്സ്പ്രക്സ് 4 കോളം വാര്‍ത്ത തന്നെ കൊടുത്തിരിക്കുന്നു, ഇവന്മാര്‍ ഇതു എങ്ങനെ ഉണ്ടാക്കിയോ ആവോ?
പിന്നെ ടിവിയില്‍ ന്യൂസ് തുടങ്ങുന്നതിന്റെ മ്യൂസിക് കേട്ട് എല്ലാവരും അങ്ങോട്ട് ഓട്ടമായി. പറഞ്ഞപോലെ അവര്‍ വാക്ക് പാലിച്ചു. കൃത്യമായി ഞങ്ങളുടെ കാര്യങ്ങള്‍ വിവരിച്ചിരിക്കുന്നു. അത് കേട്ടപ്പോഴാണ്‍ ഞങ്ങള്‍ ഇത്രയും വലിയ പ്രശ്നത്തിലാണെന്ന് മനസ്സിലായത്. എന്താ‍യാലും ചാനല്‍ കവറേജൊക്കെ വന്നതല്ലേ ഒന്നു കൂടി യൂണിവേഴ്സിറ്റിയിലേക്കു വിളിക്കാന്‍ അനീഷിനെ ശട്ടം കെട്ടി.
യൂണിവേഴ്സിറ്റിയില്‍ വിളിച്ച അനീഷ് പറഞ്ഞു: “അളിയാ പണി ഏറ്റെന്നാ തോന്നുന്നത്. ഇന്ന് സിംഡിക്കേറ്റ് മീറ്റിങ്ങ് വിളിച്ചിട്ടുണ്ട്, അതിലാ പരീക്ഷയുടെ ഫൈനല്‍ തീരുമാനം വരുന്നത്. എന്തായാലും പരീക്ഷ മാറ്റാനാ സാദ്ധ്യത എന്നാ അങ്കിള്‍ പറഞ്ഞത്”.
ഈ വാര്‍ത്ത തന്നെ ചെറിയ ഒരു ആഘോഷത്തിനു തീ കൊളുത്തി.
ഉച്ചയോടെ തന്നെ ടിവി ചാനല് ആ വാര്‍ത്ത പുറത്തു വിട്ടു, അവരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കുട്ടികളുടെ സൈകര്യാര്‍ത്ഥം യൂണിവേഴ്സിറ്റി പരീക്ഷ മാറ്റിവെച്ചു. വിശദാംശങ്ങള്‍ നാളെ അറിവാകും. അപ്പോള്‍ തന്നെ ഹോളി ആഘോഷം തുടങ്ങി, പിന്നല്ലാതെ ഇത്തവണ ചാത്തന്‍ അല്ല പറഞ്ഞിരിക്കുന്നത്, സിംഡിക്കേറ്റാ….ഇങ്ങനെയിരിക്കും ഞങ്ങളെ തൊട്ടാല്‍…യൂണിവേഴ്സിറ്റി ആണെന്നൊന്നും ഞങ്ങള്‍ നോക്കില്ല.
അങ്ങനെ ഞങ്ങളുടെ സഹന സമരം വിജയം കണ്ടു ഞങ്ങള്‍ യൂണിവേഴ്സിറ്റിയെ കെട്ടുകെട്ടിച്ചു. രാത്രി വൈകിയെത്തിയ രഞ്ചിക്കും ശ്രീകുമാറിനും ഗംഭീര വരവേല്പായിരുന്നു, ഇതൊന്നും മനസ്സിലാക്കാനുള്ള അവസ്ഥയിലായിരുന്നില്ല അവരെങ്കിലും.
പിറ്റേന്ന് പത്രമെടുത്തവരെല്ലാം ബോധം കെട്ട് താഴെ വീണു, മറ്റൊന്നും കൊണ്ടല്ല പരീക്ഷ മാറ്റിവെച്ച വാര്‍ത്ത കണ്ടുള്ള സന്തോഷം തന്നെ കാരണം. ആ വാര്‍ത്ത പ്രകാരം 15 ന്‍ രാവിലെ നടത്തേണ്ട പരീക്ഷ വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം മാറ്റി വെച്ചു, എന്നത്തേക്കെന്നല്ലേ അന്ന് ഉച്ചക്കത്തേക്ക് തന്നെ. അങ്ങനെ ഞങ്ങളുടെ സമരം തന്നെ വിജയിച്ചു, പരീക്ഷ മാറ്റിക്കുമെന്നു പറഞ്ഞാല്‍ മാറ്റിച്ചിരിക്കും. പക്ഷെ എന്താണോ എന്തൊ ഈ വിജയത്തിന്റെ ആഹ്ലാദം ആഘോഷിക്കാന്‍ പറ്റുന്നില്ല. ഹോളി ആഘോഷമൊന്നും നടക്കുന്നില്ല, കാരണം ആര്‍ക്കും ബോധമില്ലല്ലൊ. ആകെ അല്പം ബോധമുള്ള നമ്പീശന്‍ പതിഞ്ഞ ശബ്ദത്തില്‍ പാടി തുടങ്ങി.
“നാരകം നട്ടിടം
കൂവളം കെട്ടിടം
നാരീ ഭരിച്ചിടം
----------------------------“








03 April, 2008

ഞങ്ങളെ തൊട്ടു കളിച്ചവരൊന്നും…….

ഭാഗം 1

കാലചക്രം തിരിഞ്ഞു തിരിഞ്ഞു 2006 ആയ കാലം (കാലചക്രം എങ്ങനെ തിരിയുന്നു എന്നറിയാത്തവര് പഴയ മഹാഭാരതം സീരിയല് കണ്ടാല് മതി, അത് തുടങ്ങുന്നത് തന്നെ ഈ ചക്രം തിരിച്ചു കൊണ്ടാണ്). പതിവു പോലെ ഒരു B-Tech പരീക്ഷക്കാലം, ഞങ്ങള് ഹോസ്റ്റലേഴ്സ് എല്ലാവരും ഗംഭീര പഠിത്തത്തിലാണു. അല്ലേലും പഠിത്തം എന്നു പറഞ്ഞാല് പിന്നെ ഞങ്ങള്ക്കെല്ലാവറ്ക്കും ഭയങ്കര ഹരമാണ്, ഒരേ തൂവല് പക്ഷികള് എന്നൊക്കെ പറയാറില്ലെ, ദതു തന്നെ. കോളേജ് ചെയറ്മാനായ പീഡു തംബുരാന് Age of empires എന്ന കടുകട്ടി സബ്ജക്റ്റിന്റെ രണ്ടാം അധ്യായം ആണു പഠിക്കുന്നത്, ഞാനാവട്ടെ Euro Trip എന്ന ഒരു ഈസി സബ്ജക്റ്റും. ഞങ്ങളുടെ അയല് മുറിയന്മാറ് അഡ്വാന്സ്ഡ് സബ്ജക്റ്റുകള് മാത്രമേ പഠിക്കാറുള്ളൂ, അതും ഗ്രൂപ്പ് സ്റ്റഡി. അവന്മാരിപ്പോള് പച്ചീസി എന്ന ഇറ്റാലിയന് സബ്ജക്റ്റാണ് പഠിക്കുന്നത്, ഇതിന്റെ ഇന്ഡ്യന് പതിപ്പായ ലൂഡോ എന്ന സബ്ജക്റ്റുണ്ടെങ്കിലും ഇവറ്ക്ക് സ്നേക്ക് ആന്ഡ് ലാഡറോടു കൂടിയ പച്ചീസി ആണു പഥ്യം, മറ്റൊന്നും കൊണ്ടല്ല എല്ലാരും കോണ്ഗ്രസ്കാരാണു. അതാണ് ഈ ഇറ്റലി പ്രേമത്തിനു കാരണം. പിന്നെ നമ്മുടെ ഭൂലോക പഠിപ്പിസ്റ്റായ ലുട്ടാപ്പിയാവട്ടെ യോഗനിദ്രയിലാണു. അദ്ദേഹം, തന്നെ അതിലേക്കായതല്ല OPR, OCR, MCB എന്ന പേരിലൊക്കെ അറിയപ്പെടുന്ന ഏതെങ്കിലും External Agents മായുള്ള രാസപ്രവറ്ത്തന ഫലമായിരിക്കാം ഈ യോഗനിദ്ര. എന്തായാലും കിടക്കുന്ന പ്രദേശം മുഴുവന് വാള്മുനയാല് കളം വരച്ചുള്ള ആ കിടപ്പ് ഒന്ന് കാണേണ്ട കാഴ്ച തന്നെയാണേ!!അങ്ങനെ എല്ലാവരും അവനവന് ആനന്ദം കണ്ടെത്താനുള്ള മാറ്ഗ്ഗങ്ങളുമായി സസുഖം വാഴുമ്പോളാണ് ആ അശരീരി കേട്ടത്.

എക്സാം മാറ്റിവെച്ചേ……… എക്സാം മാറ്റിവെച്ചേ!!!!

നമ്മുടെ കുട്ടിച്ചാത്തനാണു അലറി വിളിക്കുന്നത്. ഇന്ഡ്യാവിഷനില് ന്യൂസ് ഫ്ലാഷുണ്ടു പോലും. ചാത്തന്റെ പുറകെ വന്ന പ്രിയനും വാറ്ത്ത ശരി വെച്ചു. ഇനി ഇപ്പോള് എന്ത് ചെയ്യും ഇതു വരെ പഠിച്ചതെല്ലാം വെറുതെ, നമ്മുടെ നമ്പീശനാവട്ടെ സങ്കടം സഹിക്കാതെ കരഞ്ഞു തുടങ്ങി. അദ്ദേഹം വളരെ നന്നായി പച്ചീസി പഠിച്ചിരുന്നു. ഞാന് പറഞ്ഞു “കരയണ്ട നമ്പിക്കുട്ടാ പരീക്ഷ മാറ്റിവെച്ചതല്ലെ ഉള്ളൂ, ക്യാന്സല് ചെയ്തിട്ടൊന്നുമില്ലല്ലൊ, ചത്താലും ശരി നമ്മള് പരീക്ഷ എഴുതിയിരിക്കും”.

ഇനി ഈ സങ്കടം എങ്ങനെ മാറ്റും?? അതിനു ഞങ്ങളുടെ മുന്നില് 2 വഴികളാണ് തെളിഞ്ഞു വന്നത്.

1. ഈ സങ്കടം വൃത്താന്തം ലേഡീസ് ഹോസ്റ്റലില് അറിയിക്കുക.
2. ഹോളി ആഘോഷിക്കുക.

ഒന്നാമത്തെ കാര്യം ചാത്തന് അപ്പോള് തന്നെ ചെയ്തു കഴിഞ്ഞു. ഇവിടെ കേട്ടതിനേക്കാള് പതിന്മടങ്ങ് ഉച്ചത്തില് നെഞ്ചത്തടിയും നിലവളിയും അവിടെ നിന്നും കേട്ടു. ചാത്തന് ഹാപ്പി ആയി.

അപ്പോള് ഇനി ഹോളി ആഘോഷം തുടങ്ങാമല്ലോ, അല്ലേ? ഇതു സാധാരണ ഹോളി ആഘോഷം പോലെയൊന്നുമല്ല വളരെ വ്യത്യസ്ഥമാണ്. ഇതിലെ പ്രധാന പരിപാടികള് വെറുതെ പോകുന്നവന്റെ തലയില് ഒരു ബക്കറ്റ് വെള്ളം കമിഴ്ത്തുക (ചായത്തിനൊക്കെ എന്താ വില!! ഡെയലി യൂസിനു വെള്ളമാണ് ബെസ്റ്റ്), എല്ലാ മുറിയിലേയും ബെഡ്ഡില് വെള്ളം ഒഴിക്കുക, എതിര്ക്കാന് വരുന്നവന്റെ തലയ്ക്കടിക്കുക, അവന്റെ വംശ പരമ്പരകളുടെ മുഴുവന് തന്തയ്ക്ക് വിളിക്കുക മുതലായ കലാപരിപാടികളോടെയാണ് ഈ ഹോളി ആഘോഷം. വളരെയധികം സന്തോഷം വരുമ്പോഴെല്ലാം ഈ കലാപരിപാടികള് ഞങ്ങള് നടത്താറുണ്ട്. എല്ലാത്തവണയും ബെസ്റ്റ് ഹോളിയിസ്റ്റിന് സസ്പെന്ഷന് നല്കി കോളേജധികൃതറ് ആദരിക്കാറുമുണ്ട്. ഇതിപ്പോള് സ്റ്റഡി ലീവ് ആയത് കൊണ്ട് ഗപ്പൊന്നും കിട്ടാന് സാധ്യതയില്ല, എന്നാലും നമുക്ക് ഹോളി ആഘോഷിക്കാതെ പറ്റില്ലല്ലോ. അങ്ങനെ കലാപരിപാടികള് തുടങ്ങി, ഉടവാളുമായി കിടന്ന ലുട്ടാപ്പിയുടെ പുറത്ത് 3 ബക്കറ്റ് വെള്ളമൊഴിച്ചുകൊണ്ടാണ് കലാപരിപാടികള് അവസാനിപ്പിച്ചത്. പുറത്ത് വീണതിനേക്കാള് അധികം വെള്ളം അകത്താക്കിയിരുന്ന ആ മഹാനുഭാവന് ഞങ്ങളെ ഇങ്ങനെ ശപിച്ചു.

എന്റെ പുറത്ത് വെള്ളമൊഴിച്ചവന്മാരെല്ലാം കാലാനുകാലം സപ്ലിയടിച്ച് പണ്ടാരമടങ്ങുമെടാ -------ന്റെ മക്കളെ.

ഓ പിന്നെ ഇതാണു വല്യ ശാപം, ഇപ്പോള് സപ്ലിയില്ലാത്ത മാതിരി, ഒന്നു പോടാ മ….മ….മത്തങ്ങാതലയാ എന്നൊക്കെ വിളിച്ച് എല്ലാരും പോയി കിടന്നുറങ്ങി.
പിറ്റേന്ന് പ്രഭാതം പൊട്ടി വിടര്ന്നു ആരും എണീറ്റില്ല. മണി 7ആയി, 8ആയി, 9ആയി, ആരും എണീക്കുന്നില്ല. ഇതില് അദ്ഭുതപ്പെടാനൊന്നുമില്ല, ഞങ്ങള് 10 മണിയെങ്കിലുമാവാതെ എണീക്കാറില്ല, ശീലമായിപ്പോയി. 9.30 ആയപ്പോള് ലുട്ടാപ്പി കെട്ട് വിട്ട എഴുന്നേറ്റ് നേരെ റീഡിംഗ് റൂമിലേക്ക് പോയി. അവിടെ ചെന്നിട്ടവന് ചിന്തിച്ചു തുടങ്ങി, “അല്ല ഞാനെന്തിനാണ് ഇങ്ങോട്ട് വന്നത്, എന്തായാലും വന്ന സ്ഥിതിക്ക് പത്രം വായിച്ചു കളയാം”. പത്രത്തിന്റെ ഉള്പ്പേജിലെ ഒരു വാറ്ത്തകണ്ട് അവന് ഞെട്ടി വിറച്ചു, പൊട്ടിത്തെറിച്ചു. ബോധ ശൂന്യനായ് നിലമ്പതിച്ച ലുട്ടാപ്പിയുടെ കയ്യില് നിന്നും പത്രക്കടലാസുകള് താഴേക്കു വഴുതി വീണു.

തുടരും